കാടിനുള്ളിലെ കാട്ടിൽ ഒരു വലിയ വീടുണ്ടായിരുന്നു, വീട് നിറയെ കാടായിരുന്നു, ആ കാട്ടിൽ പന്ത്രണ്ടു പ്രേതങ്ങൾ പരസ്പരം അറിയാതെ, തമ്മിൽ തമ്മിൽ കാണാതെ താമസിച്ചു പോന്നു. ഈ കാട്ടിൽ പ്രേതം ഉള്ള കാര്യം പ്രേതങ്ങൾക്കു അറിയിലായിരുന്നു, ഇവിടെ പ്രേതങ്ങൾ ഉണ്ടെന്നുള്ള സത്യം മനസിലാകാതെ, അവർ സന്തോഷത്തോടെ ആ കാട്ടിൽ താമസിച്ചു പോന്നു.
ഒരിക്കൽ ഒരു രാത്രി ദൂരെ ഒരു കാട്ടിൽ നിന്നും, പതിമൂന്നാമതു ഒരു പ്രേതം ഈ കാട്ടിലേക്ക് വന്നു. ദൂരെയുള്ള കാട്ടിലെ പ്രേതശല്യം കാരണമാണ് പതിമൂന്നാമത്തെ പ്രേതം ഈ കാട്ടിലേക്കു വന്നത്. പതിമൂന്നാമത്തെ പ്രേതത്തിന്റെ കൂടെ തന്റെ കുടുംബവും ഉണ്ടായിരുന്നു, ഒരു ചെറിയ കുടുംബമായിരുന്നു പതിമൂന്നാമത്തെ പ്രേതത്തിന്റേത്, അവർ പരസ്പരം വളരെ സ്നേഹത്തിലാണ് ജീവിതം നയിച്ചിരുന്നത്.
പുതിയ പ്രേതം ഈ കാട്ടിൽ വന്നു, പക്ഷെ ബാക്കിയുള്ള പന്ത്രണ്ടു പ്രേതങ്ങൾക്കും പതിവ് പോലെ തന്നെ പതിമൂന്നാമത്തെ പ്രേതത്തെയും കുടുംബത്തെയും കാണാൻ കഴിഞ്ഞില്ല, പതിമൂന്നാമത്തെ പ്രേതവും കുടുംബവുമാകട്ടെ, ഇവിടെ പന്ത്രണ്ടു പ്രേതങ്ങൾ ഉണ്ടെന്നുള്ള സത്യം അറിയാതെ ഈ കാട്ടിൽ താമസിച്ചു പോന്നു. ദിവസങ്ങൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു, വർഷങ്ങൾ കഴിഞ്ഞു, ആരുടെയും ശല്യം ഇല്ലാതെ പന്ത്രണ്ടു പ്രേതങ്ങളും, പതിമൂന്നാമത്തെ പ്രേതവും കുടുംബവും, അവിടെ സമാധാനത്തോടെ കഴിഞ്ഞു പോന്നു. അങ്ങനെ മുപതിമൂന്ന് വർഷങ്ങൾ കഴിഞ്ഞു പോയി.
മുപതിമൂന്ന് വർഷങ്ങൾക്കു ശേഷം ഉള്ള ഒരു പുതു പുലരിയിൽ, പ്രേതങ്ങൾ പതിവുപോലെ തങ്ങൾക്കു ചെയ്യാനുള്ള ജോലികൾ തീർക്കാനായി ഉണർന്നു, അന്നു രാവിലെ അവിടെ പതിനാലാമത് ഒരു പ്രേതം താമസിക്കാൻ വന്നു, അത്ഭുതമെന്നുപറയട്ടെ പതിനാലാമത്തെ പ്രേതത്തെ ഭാക്കി പതിമൂന്ന് പ്രേതങ്ങൾക്കും കാണാൻ കഴിഞ്ഞു, പക്ഷെ പതിനാലാമത്തെ പ്രേതത്തിന് അവരെ ആരെയും കാണുവാൻ കഴിഞ്ഞില്ല. പതിമൂന്ന് പ്രേതങ്ങളും തങ്ങളുടെ വീട്ടിൽ വന്ന പുതിയ അതിഥിയെ പരിചയപ്പെടാൻ പതിനാലാമത്തെ പ്രേതത്തിന് ചുറ്റും വട്ടം കൂടി, പതിനാലാമത്തെ പ്രേതം ബാക്കി പതിമൂന്ന് പ്രേതങ്ങുളുടെയും അനക്കവും ശബ്ദവും കേട്ട് ഭയന്ന് ഓടി. പതിമൂന്ന് പ്രേതങ്ങൾക്കും മനസിലായില്ല എന്തു കൊണ്ടാണ്, പതിനാലാമത്തെ പ്രേതം തങ്ങളെ കണ്ടു ഭയന്ന് ഓഡിയോളിക്കുന്നതെന്നു, അവർ അടുത്തു ചെല്ലുന്നതനുസരിച്ചു, പതിനാലാമത്തെ പ്രേതം ഭയന്നു ഓഡിയോളിച്ചു കൊണ്ടിരുന്നു. അങ്ങനെ പതിനാലാമത്തെ പ്രേതം, ആ കാട്ടിൽ നിന്നു തന്നെ അലറിക്കൊണ്ട് പുറത്തോട്ടു ഓടി മറഞ്ഞു. പതിമൂന്ന് പ്രേതങ്ങളും സ്വയം ചിന്തിച്ചു, എന്തു കണ്ടിട്ടാണ് പതിനാലാമത്തെ പ്രേതം ഈ കാട്ടിൽ നിന്നു ഓടി രക്ഷപെട്ടതെന്ന്, അവർ ഓരോരുതരും പലരീതിയിലാണ് ചിന്തിച്ചു കൂട്ടിയത്, പക്ഷെ എല്ലാവരും ഉറപ്പിച്ചു, എന്തിനെയോ കണ്ടു പേടിച്ചാണ് അവൻ ഓടിയോളിച്ചതെന്ന്. അവർ ഓരോരുത്തരും സ്വയം ചിന്തിക്കാൻ തുടങ്ങി, തങ്ങൾ അല്ലാതെ വേറെ ആരെങ്കിലും ഈ കാട്ടിൽ ഉണ്ടോയെന്നു.
അങ്ങനെ ആ ദിവസം കടന്നുപോയി, പുതിയ പുലരി ഉദിച്ചു, അന്നു രാവിലെ അവർ തങ്ങളുടെ ജോലി ചെയാൻ തയാറാക്കുന്ന സമയത്തു അവർ കണ്ടു, പതിനാലാമത്തെ പ്രേതം വേറെ കൊറേ പ്രേതങ്ങളേയുമായി ഈ കാട്ടിലേക്കു കയറിവരുന്നത്. അവരുടെ കൈയിൽ നിറയെ ആയുധങ്ങളും ഉണ്ടായിരുന്നു, പതിമൂന്ന് പ്രേതങ്ങൾക്കും ഒന്നും മനസിലായില്ല, അവർ കാട്ടിൽ കയറിവന്നു കാടിന്റെ നാടുകയായി, മെഴുകുതിരികൾ കത്തിച്ചു വെച്ചു അതിനു ശേഷം, ഏതൊക്കെയോ ഭാഷയിൽ ഉറക്കെ അലറുവാൻ തുടങ്ങി, ഇതുകണ്ട് പതിമൂന്ന് പ്രേതങ്ങളും വളരെയധികം പേടിച്ചു, അവർക്കു മനസിലായി ഈ കാട്ടിൽ പ്രേതങ്ങളുണ്ടെന്നു.
പതിമൂന്ന് പ്രേതങ്ങളും ഈ കാട്ടിൽ നിന്നു മാറി വേറെ കാട്ടിലേക്ക് പോകാം എന്നു തീരുമാനിച്ചു, അവർ അവിടുന്നു ഓടി വേറെ കാടുകളിലേക്ക് പോയി.
പതിനാലാമത്തെ പ്രേതവും കൂടെ വന്നവരും, കാട്ടിൽ പലയിടത്തിലായി അവർ കൂടെ കൊണ്ടുവന്ന ആയുധങ്ങൾ സൂക്ഷിച്ചു വെച്ചു, ബാക്കി പതിമൂന്ന് പ്രേതങ്ങളും ആ കാട്ടിൽനിന്നു പ്രേതങ്ങളെ പേടിച്ചു, പല കാടുകളിലേയ്ക്കു ഓടി മറഞ്ഞു, പക്ഷെ അവർ ചെല്ലുന്ന കാടുകളിലെല്ലാം പ്രേതങ്ങൾ ഉണ്ടായിരുന്നു, അങ്ങനെ അവർ പുതിയ കാടുകൾ തേടി ഓടികൊണ്ടേയിരുന്നു. അങ്ങനെ ഇരിക്കെ പതിമൂന്നാമത്തെ പ്രേതം ഈ കാട്ടിലേക്ക് തിരിച്ചു വരുവാൻ ഇടയായി, അപ്പോൾ പ്രേതം കരുതി പതിനാലാമത്തെ പ്രേതത്തെ ഒന്നു കാണാം എന്നും, എന്നിട്ടു പതിനാലാമത്തെ പ്രേതത്തിൽ നിന്നും എങ്ങനെ പ്രേതങ്ങളെ ഓടിക്കാമെന്നു ചോദിച്ചറിയാമെന്നും, പക്ഷെ പതിമൂന്നാമത്തെ പ്രേതം കാട്ടിലോട്ടു കേറിയ അവസരത്തിൽ തന്നെ, പതിനാലാമത്തെ പ്രേതം അവന്റെ കൈയിൽ ഉള്ള നീളമുള്ള വാളുകൊണ്ട് തന്നെ ആക്രമിച്ചു. അക്രമം സഹിക്കാനാകാതെ പതിമൂന്നാമത്തെ പ്രേതം തിരിച്ചു ആക്രമിച്ചു, ആ ആക്രമത്തിൽ പതിനാലാമത്തെ പ്രേതം ആ കാട്ടിൽ നിന്നു ഓടി രക്ഷപെട്ടു. രക്ഷപെട്ടു പോക്കുന്നതിനു മുമ്പ്, പതിമൂന്നാമത്തെ പ്രേതത്തിന്റെ കുടുബത്തിലുള്ള എല്ലാവരെയും ആ വാള് കൊണ്ട് അവൻ കുത്തി കൊന്നു. പതിമൂന്നാമത്തെ പ്രേതം അങ്ങനെ തനിച്ചായി, തന്റെ കുടുംബത്തിനെ കൊന്ന പതിനാലാമത്തെ പ്രേതത്തെയും, അവന്റെ കൂടെയുള്ളവരെയും കൊല്ലാൻ വേണ്ടി പതിമൂന്നാമത്തെ പ്രേതം ആ കാട്ടിൽ കാത്തിരുന്നു, അവിടെ വരുന്നവരെ എല്ലാം പതിമൂന്നാമത്തെ പ്രേതം ആക്രമിച്ചു ഓടിച്ചു. അങ്ങനെ പതിമൂന്നാമത്തെ പ്രേതം ആ കാട്ടിൽ തനിയെ ജീവിക്കുവാൻ തുടങ്ങി. പതിനാലാമത്തെ പ്രേതത്തോടുള്ള പ്രതികാരത്തിന്റെ ഭ്രാന്തിൽ, അവിടെ വരുന്നവരെ ആരെയും പ്രേതം വെറുതെ വീട്ടില്ല. പ്രേതം പതിനാലാമതവന് വേണ്ടി തന്റെ പ്രതികാരവുമായി കാത്തിരിക്കുന്നു..