ഒരിക്കൽ ഒരു നാട്ടിൽ ഒരു പള്ളി ഉണ്ടായിരുന്നു, പള്ളിക്കു ചുറ്റും വിശ്വാസം കുറഞ്ഞ, വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന കുറച്ചി അന്തവിശ്വാസികളും ഉണ്ടായിരുന്നു. അവർ പരസ്പരം വിശ്വാസം നടിച്ചു ഒരുമയോടെ ജീവിക്കുകയായിരുന്നു, അപ്പോൾ അവിടെ അവരുടെ നാട്ടിലേക്കു ഒരു അന്തവിശ്വാസി വരുകയുണ്ടായി, നാട്ടിൽ ഉള്ളവർ അവനെ വെറുത്തു, കാരണം അവൻ യഥാർത്ഥ അന്തവിശ്വാസി ആയിരുന്നു, വിശ്വാസം നടിക്കുന്നവരാകട്ടെ അവനെ കളിയാക്കി, ഉപദെശിച്ചു, അവനെ അവർ മൃഗത്തേകണക്കെ കണ്ടു. ആ നാട് മുഴുവൻ അവനെ വെറുത്തു. ഒരിക്കൽ ഒരു സായാഹ്ന വേളയിൽ അവരുടെ നാട്ടിൽ മാത്രം തോരാ മഴയും ശക്തമായ കാറ്റും ഉണ്ടായി. ഇത് നാട്ടിലാകെ വളരെ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി, അപ്പോൾ അന്തവിശ്വാസികളായ വിശ്വാസം നടിക്കുന്നവരാകട്ടെ, പള്ളിയിൽ ഒത്തുകൂടി. അവർ പരസ്പരം പറഞ്ഞു, ഈ നാട്ടിൽ പുതുതായി താമസിക്കാൻ എത്തിയ അന്തവിശ്വാസിയാണ് ഇതൊക്കെ ഈ നാട്ടിൽ നടക്കാൻ കാരണം എന്നും, അവൻ ഈ നാടിന്റെ ശാപമാണെന്നും അവർ പറഞ്ഞു. അവർ അവനെ ആ നാട്ടിൽ നിന്നും പുറത്താക്കി. അന്ധവിശ്വാസം നടിക്കുന്ന ആ നാട്ടിലെ വിശ്വാസികൾ, പള്ളിയിൽ ചെന്ന് പ്രാർത്ഥിച്ചു അപ്പോൾ ദൈവം അവർക്ക് ഉത്തരം കൊടുത്തു, "ദൈവം അരുളുചെയ്തു വിശ്വാസം നടിക്കുന്നവരെ നിങ്ങൾ നശിക്കാൻ പോകുന്നു, ഞാൻ ഈ നാടും ഈ പള്ളിയും തകർക്കാൻ പോകുന്നു, അന്ധവിശ്വാസം നടിക്കാത്ത അന്തവിശ്വാസിയായവനെ ഞാൻ രക്ഷിക്കും, യാഥാർഥ്യം അംഗീകരിക്കാത്ത നിങ്ങളെ ഞാൻ ഇവിടെ ഈ മണ്ണിൽ എന്നന്നേയ്കുമായി നശിപ്പിക്കും, അപ്പോൾ കാറ്റും കടലും മണ്ണും നിങ്ങൾ തിരിച്ചറിയും, ആരാണ് ശക്തനെനും നിങ്ങൾ അറിയും. അന്തവിശ്വാസി ആയവനെ ഞാൻ ഉയർത്തും, അവൻ ഇനി ഇവിടം ഭരിക്കും, ഇനിയുള്ള നാളുകൾ മിച്ചമുള്ളവർ, അന്തവിശ്വാസികളായി മാറും, യാഥാർഥ്യം അവർ കണ്ടെത്തുകയും ചെയ്യും, പക്ഷെ അതു ദൈവം തന്നെ ആകണം എന്ന് ഇല്ല. അവനാണ് യഥാർത്ഥ ശക്തനായ ദൈവവും രക്ഷകനും ശിക്ഷിക്കുന്നവനും, നരകം അവന്റെ കൊട്ടാരമാകുന്നു, അവിടെ അവന്റെ അടുത്ത് നിങ്ങൾ അർപ്പിക്കുന്ന ബലികൾ ചെല്ലും, യഥാർത്ഥ ദൈവമായ അവൻ നിങ്ങളുടെ വിളിക്കു തക്കതായ ഉത്തരവും നൽകും. അവൻ എന്നും നിങ്ങളുടെ കൂടെ ഇരുട്ടിൽ വസിക്കും. അങ്ങനെ അന്ത്യനാളുകളിൽ അവൻ നിങ്ങളെ, വെളിച്ചം എന്ന നുണയെ മാറ്റി, ഇരുട്ടെന്ന സത്യത്തിലേക്ക് കൊണ്ട് പോകും, അവിടെ നിങ്ങൾക്കു വേണ്ടതെല്ലാം നിങ്ങൾക്കു വേണ്ടപോലെ ലഭിക്കുകയും ചെയ്യും."
നിങ്ങൾ അവനെ രക്ഷകൻ എന്നു വിളിക്കും, യഥാർത്ഥ രക്ഷകനായ അവൻ, എന്നും അവരുടെ ആത്മാവിനു സംരക്ഷണം ഏക്കുകയും ചെയ്യും.
അങ്ങനെ ആ നാട്ടിലുള്ളവർ യഥാർത്ഥ അന്തവിശ്വാസികളായി മാറി, അവർ പരസ്പരം കളിയാക്കിയില്ല, അവർ ഒരുമിച്ചു ഇരുട്ടിൽ തിരികൾ കൊളുത്തി, തങ്ങളുടെ രക്ഷകനെ വിളിച്ചു പ്രാർത്ഥിച്ചു, ഓരോ പ്രാർത്ഥനയ്ക്കും അവിടെ ഉത്തരം ലഭിച്ചു. അങ്ങനെ ആ നാട്സംബനവും സന്തോഷം നിറഞ്ഞതുമായി തുടർന്നു, വിശ്വാസകളല്ലാത്ത വിശ്വാസം നടിക്കുന്നവരെ അവർ തല അറുത് കൊന്നു, ആ രക്തം കൊണ്ട് അവർ അവരുടെ ബലികൾ മനോഹരമായി അർപ്പിച്ചു. സ്നേഹം കിട്ടാത്തവർക്കു സ്നേഹവും, വേണ്ടവർക് വേണ്ടതെന്തും ലഭിച്ചു, അങ്ങനെ അവർ പൂർണ വിശ്വാസികളായി മാറി. അവർ അവരുടെ ദൈവത്തെ പൂർണമനസോടെ ആരാധിച്ചു സ്തുതിച്ചു.
No comments:
Post a Comment