ഒരിക്കൽ ഒരു നാട്ടിൽ ഒരു വാതിലുണ്ടായിരുന്നു, വലിയവർക് അതു ചെറുതും, ചെറിയവർക് അതു വലുതും ആയിരുന്നു. ഇന്നു വരേ ആ വാതിലിനു അപ്പുറം പോയവരാരും ജീവനോടെയോ അലാതെയോ തിരിച്ചു വന്നിട്ടില്ല, അതുകൊണ്ട് തന്നെ, ആ വാതിലിലൂടെ പോകാൻ മനുഷ്യർക്കു ഭയമായിരുന്നു. വാതിൽ ഒരു വലിയ മുറിയുടെ നടുകയായിട്ടാണ് സ്ഥാപിച്ചിരുന്നത്. അങ്ങനെ ഇരിക്കെ ഒരിക്കൽ, ഒരു നിലാവില്ലാത്ത ഇരുണ്ട രാത്രിയിൽ, അയൽ നാട്ടിലെ ചുവന്ന മനുഷ്യർ ഈ നാടിനെ ആക്രമിച്ചു കീഴടക്കി, ഈ നാടിന്റെ തലവനേ ഉൾപ്പടെ, നാട്ടിലുള്ള എല്ലാവരെയും ചുവന്ന മനുഷ്യർ അവരുടെ ബന്ധികളാക്കി മാറ്റി. ചുവന്ന മനുഷ്യർ ഈ നാട് ഭരിക്കാൻ തുടങ്ങി, അവർ നാട്ടിലെ എല്ലാവരെയും കൊള്ളയടിച്ചു. അങ്ങനെ ഇരിക്കെ അധികം താമസിക്കാതെ തന്നെ അവർ ഈ വാതിലിനെ പറ്റി അറിയുവാൻ ഇടയായി, അവർക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. ആ വാതിലിനെ പറ്റിയുള്ള കഥ സത്യമാണോ എന്ന് ഉറപ്പിക്കാൻ വേണ്ടി, ചുവന്ന മനുഷ്യർ അവർ ബന്ധികളാക്കി വെച്ചിരുന്ന ഈ നാടിന്റെ പ്രധാനിയെയും കുടുംബത്തെയും, ഈ വാതിലിലൂടെ കടത്തി വിടാം എന്നു തീരുമാനിച്ചു.
അങ്ങനെ അവർ ആ വലിയ മുറി തുറന്നു, അതിനു നടുക്കുള്ള ആ ചെറിയ വാതിൽ ചുവന്ന മനുഷ്യർ കണ്ടു, അവർക്കു ഈ വാതിൽ ചെറുതായിരുന്നു, കാരണം അവർ ഈ നാട്ടിലുള്ളവരേകാൾ വലുതായിരുന്നു. ചുവന്ന മനുഷ്യർ ആ നാട്ടിലെ പ്രധാനിയെയും കുടുംബത്തെയും, ആ വാതിലിലൂടെ നിർബന്ധിച്ചു കടത്തിവിട്ടു, അവർ തിരിച്ചുവന്നില്ല, ആ വാതിലിനുള്ളിൽ നിന്നു അവരുടെ ഒരു അനക്കം പോലും കേൾക്കാൻ സാധിച്ചില്ല. അവർ തിരിച്ചു വരുമോ എന്നു അറിയുവാൻ വേണ്ടി, രണ്ടു ചുവന്ന മനുഷ്യർ ആ വാതിലിനു കാവലിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ വാതിലിൽ നിന്നു ആരും തിരിച്ചുവന്നില്ല, ഈ ഒരു കാരണം കൊണ്ട് ചുവന്ന മനുഷ്യർ, തങ്ങൾ ബന്തിക്കളാകി വെച്ച, തങ്ങളെ അനുസരിക്കാത്തവരെയും, തങ്ങളുടെ നിയമങ്ങൾ തെറ്റിക്കുന്നവരെയും ശിഷ്കുവാനായി ആ വാതിൽ തെരഞ്ഞെടുത്തു.
നാളുകൾ കടന്നുപോയി, വർഷങ്ങൾ കടന്നു പോയി, ആ വാതിലിലൂടെ ധാരാളം മനുഷ്യരെ അവർ വിട്ടു, അവർ ആരും തന്നെ തിരിച്ചുവന്നില്ല. ചുവന്ന മനുഷ്യർക്ക് അതിനുള്ളിൽ എന്താണുളതേന് അറിയാൻ വളരെ താല്പര്യം ഉണ്ടായിരുന്നു, കാരണം അതിനുള്ളിൽ പോയവർ ആരും തിരിച്ചു വന്നിട്ടില്ല, അതുകൊണ്ട് തന്നെ അതിനപ്പുറം എന്തെന്ന് ഉള്ളത് അവർക്ക് ഒരു ചോത്യചിനം ആയി നിലനിന്നു.
ഒരിക്കൽ ഒരു നിലാവുള്ള രാത്രിയിൽ എല്ലാവരും ഉറങ്ങുന്ന സമയത്തു വാതിലിനു അപ്പുറത്തുനിന്നും ഒരാൾ തിരിച്ചുവന്നു, അതു മറ്റാരും അല്ലായിരുന്നു, ബന്തിയാക്കി വാതിലിൽ ഉള്ളിലേക്ക് ഏറിയപ്പെട്ട അവിടുത്തു പഴയ പ്രധാനി തന്നെ. അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. വാതിലിനു കാവൽ നിന്ന രണ്ടു ചുവന്ന മനുഷ്യരും ഈ സമയം നല്ല ഉറക്കത്തിലായിരുന്നു. അവർ വിശ്വസിച്ചിരുന്നത് അതിനുള്ളിൽ നിന്നു ആരും തിരികെ വരുകയിലെന്നു ആണ്. അന്ന് രാത്രിയിൽ ആ നാടിന്റെ പ്രധാനിയും കുടുംബവും ആ നാട്ടിൽ ബന്തികൾ ആക്കി വെച്ചിരിക്കുന്നവരെ മോചിപ്പിച്ചു, അനിട്ടവരോട് ചോദിച്ചു തങ്ങളുടെ ഒപ്പം ആരൊക്കെ ആ വാതിലിനുളിലേക്കു വരുന്നുണ്ടെന്നു. അവിടെ ഉള്ള ചെറിയ ഒരു വിഭാഗം ആൾകാർക്ക് മാത്രമേ വാതിലിനുള്ളിലേക്കു വരാൻ തയാറായുള്ളു, മറ്റുള്ളവർ ആ വാതിലിനെ ഭയന്നു, അവർക്ക് എന്തു സംഭവിക്കുമെന്നോ തിരിച്ചു വരാൻ കഴിയാതിരിക്കുമോ എന്നുള്ള ഭയത്തിൽ, അവർ വരാൻ തയാറായില്ല. ആ നാട്ടു പ്രധാനിയുടെയും കുടുംബത്തിന്റെയും വിശ്വാസത്തിൽ, അവരോടൊപ്പം കുറച്ചു പേർ ആ വാതിലിനുള്ളിലേക്കു പ്രവേശിച്ചു, മറ്റുള്ളവർ ആ നാട്ടിൽ നിന്നു ആ രാത്രി രക്ഷപെട്ടു. അതിലൂടെ പ്രവീശിച്ചവർക് കാണാൻ സാധിച്ചത് പുതിയൊരു ലോകമായിരുന്നു, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതു ലോകം.
ആ ലോകം അവരെ തിരിച്ചു പോകാൻ അനുവദികാതെ അവിടെ പിടിച്ചു നിർത്തി. അവർക്ക് മനസിലായി തങ്ങളുടെ പ്രധാനി തങ്ങളോടുള്ള സ്നേഹം കൊണ്ടാണ് തിരിച്ചു നാട്ടിലേക്കു വന്നതെന്നും, തങ്ങളെ രക്ഷിച്ചതെന്നും.
പതിയ പുലരി ഉദിച്ചു, ചുവന്ന മനുഷ്യർ ആകെ ആസ്വസ്ഥരായി, അവർ ബന്ധികളാക്കി വെച്ചിരുന്നവർ ആരെയും കാണുവാൻ സാധിച്ചില്ല. അവിടുന്നു രക്ഷപെട്ടു പോയ ചിലവരെ അവർ കണ്ടു പിടിച്ചു, അവരിൽ നിന്നു അറിഞ്ഞു, ബാക്കി ഉള്ളവർ വാതിലില്ലൂടെ കടന്നു പോയെന്നു. അതിനപ്പുറം എന്തെന്ന് അറിയുവാനുള്ള ചുവന്ന മനുഷ്യരുടെ ആഗ്രഹം വർധിച്ചു, അവർ മിച്ചമുണ്ടായിരുന്ന വാതിലിനെ ഭയക്കുന്ന ബന്ധികളെ, ആ വാതിലിനു ഉള്ളിലേക്ക് വലിച്ചെറിഞ്ഞു. അവർ മറ്റുള്ളവരെ പോലെ പുതിയ ലോകം കണ്ടില്ല, മറിച്ച് ആഗാതമായ വലിയ ഒരു കുഴിയിലേകാണു അവർ വീണത്. അവിടെ മുഴുവൻ മനുഷ്യ രക്തമായിരുന്നു. അവിടെ വളരെയേറെ ചുട്ടുപൊള്ളുന്ന ചൂടുമായിരുന്നു, അവർ അവിടെ വെന്തുരുകി രക്തമായി മാറി. അവർ വാതിലിലൂടെ പോകാൻ ചെറുതായിരുന്നു, അവരുടെ മനസും ചെറുതായിരുന്നു, വലിയ ശരീരം ഉള്ളവർ ആണെങ്കിലും, ചെറിയ ശരീരം ഉള്ളവരാണെങ്കിലും, വലിയ മനസ്സുള്ളവർക്കു മാത്രമേ പുതു ലോകം കാണാൻ സാധിക്കുകയുള്ളു. അങ്ങനെ ആ വാതിൽ വർഷങ്ങളോളം ആ മുറിയിൽ നിലനിന്നു, ചുവന്ന മനുഷ്യർ വീണ്ടും പലരെയും വാതിലിലൂടെ അകത്തേയ്ക്കു എറിഞ്ഞു, പോയവരാരും പിനീടൊരിക്കലും തിരിച്ചു വന്നില്ല.
അങ്ങനെ വളരെ നാളുകൾക്കു ശേഷം, നിലാവിലാത്ത മറ്റൊയൊരു ഇരുണ്ട രാത്രിയിൽ, ചുവന്ന മനുഷ്യർ പുതിയ ചുവന്ന മനുഷ്യരാൽ ആക്രമിക്കപ്പെട്ടു. അവർ ബന്ധികളായി, അങ്ങനെ ആ വാതിൽ അവർക്കു വലുതായി, പഴയ പോലെ തന്നെ ബന്ധികളാക്കി പെട്ടവരെ ആ വാതിലിന്റെ ഉള്ളിലേക്ക് എറിഞ്ഞു. വെലിയമനസുളവർ പുതു ലോകം കണ്ടു, ചെറിയ മനസ്സുള്ളവർ ആഴങ്ങളിലേക്ക് ഏറിയപ്പെട്ടു. അങ്ങനെ വർഷങ്ങളോളം ഇതു നീണ്ടുനിന്നു, ഇന്നും ഇതു നിലനിൽക്കുന്നു. പുതിയ ചുവന്ന മനുഷ്യർ ബന്ധികളാക പെട്ട പഴയ ചുവന്ന മനുഷ്യരെ, വാതിലിലൂടെ എറിഞ്ഞുകൊണ്ടേ ഇരുന്നു. വലിയ മനസ്സുള്ളവൻ പുതിയ ലോകം കണ്ടു, പുതു ലോകം കണ്ടവരാരും തിരിച്ചു വന്നുമില്ല.
ബന്ധികളെ ഉള്ളിലേക്ക് എറിയുവാൻ വേണ്ടി ചുവന്ന മനുഷ്യർ ആ വാതിൽ ഇപ്പോളും സൂക്ഷിക്കുന്നു. മനസുവലുതാക്കാൻ കഴിയുന്നവൻ പുതിയ ലോകo സ്വന്തമാക്കി, അല്ലാത്തവർ നരക വേദന അനുഭവിച്ചു ഇല്ലാതായി....
No comments:
Post a Comment