തീരം തേടിയുള്ള തോണിയുടെ യാത്ര വീണ്ടും തുടരുന്നു, ദൂരെ ആകാശത്തു തൂനിലാവ് നിറച്ചു നിൽക്കുന്ന ചന്ദ്രൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു, താഴെ തിരകൾ എനിക്കു താരാട്ടു പാടുന്നു. എനിക്കു ഉറങ്ങുവാൻ സമയമായിരിക്കുന്നു, തീർക്കാനുള്ളതൊക്കെ തീർത്തനൊള്ള പ്രതീക്ഷയിൽ. ഇന്നി എങ്കിലും സമാധാനമായി ഈ താരാട്ടു പാട്ടു കേട്ട് ശാന്തമായി ഉറങ്ങണം. പുതു പുലരി എന്നോട് ക്ഷമിക്കണം, എനിക്കു നിന്നെ കാണുവാനുള്ള ഭാഗ്യം ഈ ലോകം അനുവദിച്ചിട്ടില്ല, പക്ഷെ നീ എന്നും എന്നെ കാണും എന്നുളത്തിൽ എനിക്കു വളരെ സന്തോഷം ഉണ്ട്. ഈ രാത്രിയിൽ വേദനയില്ല, വിഷമങ്ങൾ ഇല്ല, ആഗ്രഹങ്ങൾ ഇല്ല, ഇനിയുള്ളത് പ്രതീക്ഷകൾ മാത്രം, സമാധാനമായി ഉറങ്ങാൻ പറ്റുമെന്നുള്ള പ്രതീക്ഷ, എല്ലാം മറക്കുവാനും പൊറുക്കുവാനും സമയമായി. ഈ നിലവിൽ ഞാൻ എന്നെ കഴുകി ശുധികരിക്കുന്നു, ഇതു വരേ ചെയ്തതൊക്കെ എന്തിനായിരുന്നു എന്നുള്ള ചോഥ്യം ഇപ്പോഴും എപ്പോഴും എന്റെ കണ്മുന്നിൽ ചോത്യച്ചിനമായി തന്നെ നിലകൊള്ളുന്നു. ഇന്നാണ് ആ ദിവസം, എല്ലാ തിരക്കും കഴിഞ്ഞു സമാധാനത്തിൽ ഉറങ്ങാൻ ഉള്ള ദിവസം, ഈ കടലിൽ ഒരു തിരയായി മാറുവാനുള്ള ദിവസം, ആർക്കും ഒരു ശല്യം ആകാതെ തീരംനോകി സഞ്ചാരിക്കാനുള്ള ദിവസം. അന്നും ഇന്നു കൂടെ നിന്നവർക് നന്ദി, ഇനിയുള്ള യാത്ര ഞാൻ മാത്രമുള്ള യാത്ര, എല്ലാവരുടെയും കണ്ണുവെട്ടിച്ചുള ഒരു യാത്ര.
ഞാൻ സന്തുഷ്ടനാണ്, ഇവിടെ ഞാൻ സന്തുഷ്ടനാണ്, എന്റെ സന്തോഷം ആഗ്രഹിക്കുന്നവർ അറിയുന്നതിന്. ഇതൊരു മരണമല്ല, ആത്മഹത്യ അല്ല ഒരു നീണ്ട യാത്ര മാത്രം, തിരിച്ചുവരാൻ കഴിയില്ല എന്നു മാത്രമേ ഉള്ളു, പക്ഷെ ഞാൻ സന്തുഷ്ടനാണ്, ഈ നിലാവ് ഈ ആകാശം ഈ കടൽ ഇവിടെ ഞാൻ സന്തുഷ്ടനാണ്, ഞാൻ ഒറ്റക്കാണ്, എല്ലാരും എന്നോട് ക്ഷമിക്കണം, എന്റെ ഈ യാത്രക് ആരും ഉത്തരവാദികൾ അല്ല, എല്ലാം എന്റെ മാത്രം തീരുമാനം. ഞാൻ ഒന്നു ഉറങ്ങുന്നു, തീരാ യാത്ര തേടിയുള്ള ഉറക്കം, പുതിയ തീരം തേടിയുള്ള ഉറക്കം. ഇനി നമ്മൾ കാണില്ല, ഞാൻ കാണില്ല, ഇനിയുള്ളത് വെറും ശരീരം മാത്രം.
No comments:
Post a Comment